കത്തോലിക്ക കോണ്‍ഗ്രസ് ഏർപ്പെടുത്തിയിട്ടുള്ള സമുദായാംഗങ്ങളുടെ മികവുറ്റ നേട്ടങ്ങൾക്കും മികച്ച സേവനങ്ങൾക്കുമുള്ള അവാർഡുകൾ സമ്മാനിച്ചു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നടന്ന ദേശീയ പ്രതിനിധിസഭ സമ്മേളനത്തിനോടനുബന്ധിച്ചാണു ചടങ്ങ് സംഘടിപ്പിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ജേതാക്കളെ ആദരിച്ച് അവാർഡുകൾ വിതരണംചെയ്തു.

കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് ബിജു പറയന്നിലത്തിന്‍റ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ ബിഷപ് ലെഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, ഡയറക്ടർ ഫാ.ജിയോ കടവി, ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, പ്രഫ. ജാൻസൻ ജോസഫ്, ഡോ. ജോസുകുട്ടി ഒഴുകയിൽ, ഐപ്പച്ചൻ തടിക്കാട്ട്, ബെന്നി ആന്‍റണി, തോമസ് പീടികയിൽ എന്നിവർ പ്രസംഗിച്ചു.

അല്മായ പ്രേഷിതരംഗത്തെ സ്തുത്യർഹമായ സേവനത്തിനുള്ള അല്മായ പ്രേഷിതൻ അവാർഡ് തൃശൂർ അതിരൂപതാംഗമായ പ്രഫ. എൻ.എ. ഔസേപ്പ് മാസ്റ്റർക്കും കായിക രംഗത്തെ മികച്ച സേവനങ്ങൾക്കുള്ള പുരസ്കാരം ഇരിങ്ങാലക്കുട രൂപതയിലെ ഫാ. ജോയി പീണിക്കാപറന്പിലിനും മികച്ച മതാധ്യാപനത്തിനും, പ്രേഷിത പ്രവർത്തനത്തിനുമുള്ള ഒ.എം. ജോണ്‍ ഓലിക്കൽ മതാധ്യാപക അവാർഡ് പാലക്കാട് രൂപതയിലെ മാത്യു കല്ലടിക്കോടിനും ലഭിച്ചു.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here