ആധുനിക ചങ്ങനാശേരിയുടെ ശില്പി മോൺ. കുര്യാക്കോസ് കണ്ടങ്കരിക്ക് ചരമശതാബ്ദി. ഇന്ന് ചങ്ങനാശേരിയുടെ അഭിമാനമായി തല ഉയർത്തി നിൽക്കുന്ന ബഹുഭൂരിപക്ഷം സ്ഥാപനങ്ങളുടെയും ആരംഭത്തിൽ ചങ്ങനാശേരി അതിരൂപതയുടെ ആദ്യ വികാരി ജനറാൾ ആയ ഈ വൈദികന്‍റെ സ്പർശമുണ്ട്. കത്തീഡ്രൽ പള്ളി വികാരിയായിരുന്ന അദ്ദേഹം പാറേൽ പള്ളിയുടെ സ്ഥാപകൻ കൂടിയാണ്.

ചങ്ങനാശേരി കണ്ടങ്കരി കുടുംബത്തിൽ 1852 ഓഗസ്റ്റ് 24ന് മോൺ. കണ്ടങ്കരി ജനിച്ചു. 1877ൽ പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം ചങ്ങനാശേരി പള്ളിയിൽ അസ്തേന്തിയായി നിയമിക്കപ്പെട്ടു. തുടർന്ന് മുട്ടം, കാഞ്ഞിരപ്പള്ളി, അന്പഴക്കാട്, പുത്തൻപീടിക, മാഞ്ഞൂർ, ആലപ്പുഴ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 1887ൽ ചങ്ങനാശേരിയിലെ നാലാമത്തെയും ഇപ്പോഴു ള്ളതുമായ പള്ളി പുതുക്കി പണിത ഉടനെ വികാരിയായി നിയമിക്കപ്പെട്ട അദ്ദേഹം 1919 വരെ ശുശ്രൂഷ നിർവഹിച്ചു. 1908ൽ മാർ മാക്കിലിന്‍റെ ഭരണകാലത്തു വികാരി ജനറാളായി. അദ്ദേഹത്തിന് 1911ൽ മോൺസിഞ്ഞോർ പദവി ലഭിച്ചു.  1888ൽ നടന്ന ചങ്ങനാശേരി സൂനഹദോസിന്‍റെ മുഖ്യ സംഘാടകൻ മോൺ. കണ്ടങ്കരിയായിരുന്നു. ശൈശവ വിവാഹ നിരോധനവും ആഭരണധൂർത്തിനും, മദ്യാസക്തിക്കുമെതിരായ നടപടികളും ആ സുനഹദോസിൽ ഉണ്ടായി.

മാക്കിൽ, കുര്യാളശേരി മെത്രാന്മാരുടെ റോമാ യാത്രാവേളകളിൽ വികാരിയാത്തിന്‍റെ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1895 മുതൽ കാൽ നൂറ്റാണ്ടു കാലത്തോളം എസ്ബി സ്കൂൾ മാനേജരായിരുന്നു.  ചങ്ങനാശേരിയിൽ ഒരു സർക്കാർ ആശുപത്രി സ്ഥാപിക്കാൻ 500 രൂപ കെട്ടിവച്ചാൽ അനുവദിക്കാമന്ന ഗവൺമെന്‍റ് നിർദേശത്തെത്തുടർന്ന് അദ്ദേഹം പൗരഗണങ്ങളുടെ യോഗം വിളിച്ചുചേർത്തു. പരപ്പനാടു രാജരാജവർമ തന്പുരാൻ 100 രൂപ സംഭാവന ചെയ്തു. കാലവിളംബമന്യേ 500 രൂപ സംഘടിപ്പിച്ച് അദ്ദേഹം ആശുപത്രി സ്ഥാപിച്ചു. മോൺ. കണ്ടങ്കരിയുടെ ചരമശതാബ്ദി ആചരണം ഇന്ന് വൈകുന്നേരം 4.30ന് ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here