കേരള സർക്കാരിന്‍റെ നിയമ പരിഷ്കരണ കമ്മീഷന്‍റെ ചർച്ച് ബിൽ 2019 സംബന്ധിച്ചിട്ടുള്ള നിഗൂഢത തുടരുകയാണെന്നു കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്‍റ് ബിജു പറയന്നിലം. ഈ മാസം ആറുവരെ ചർച്ച് ബിൽ സംബന്ധിച്ച് പരാതികളും അഭിപ്രായങ്ങളും ഇ-മെയിൽ വഴി സ്വീകരിക്കുമെന്നും 6, 7 തീയതികളിൽ കോട്ടയത്തുവച്ച് കമ്മീഷൻ ആളുകളിൽനിന്നു നേരിട്ടു പരാതികൾ സ്വീകരിക്കുമെന്നും അറിയിച്ചിരുന്നതാണ്.

എന്നാൽ, പിന്നീട് ആളുകളിൽനിന്നു നേരിട്ടു പരാതികളും അഭിപ്രായങ്ങളും സ്വീകരിക്കുന്നില്ലെന്നും ആറു വരെ ലഭിച്ചിട്ടുള്ള പരാതികളും അഭിപ്രായങ്ങളും കമ്മീഷൻ 7, 8 തീയതികളിൽ കമ്മീഷൻ ഓഫീസിൽവച്ച് പരിഗണിക്കുകയേ ഉള്ളൂഎന്നും അറിയിച്ചു. ഇപ്പോൾ 7, 8 തീയതികളിലെ സിറ്റിംഗ് മാറ്റിയെന്നും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ആറുവരെയേ സമയമുള്ളൂ എന്നും കമ്മീഷൻ പറയുന്നതു തികച്ചും നിഗൂഢമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രൈസ്തവ വിഭാഗത്തെ ബാധിക്കുന്ന ചർച്ച് ബിൽ രൂപപ്പെടുത്തുന്നതിനു മുന്പ് സഭകളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാൻ കമ്മീഷൻ തയാറാകാത്തത് എന്തുകൊണ്ടാണ്? നിയമപരിഷ്കരണ കമ്മീഷന്‍റെ പരാതി സ്വീകരിക്കുന്ന ഇ-മെയിൽ സൈറ്റ് പലപ്പോഴും ബ്ലോക്കായി കിടക്കുകയാണ്. ചർച്ച് ബില്ലിന്മേലുള്ള നിയമപരിഷ്കരണ കമ്മീഷന്‍റെ നിലപാടുകളെല്ലാം പരിഷ്കൃതമല്ല. അതിനാൽ നിയമപരിഷ്കരണ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് കെ.ടി. തോമസിനെ സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി ബിജു പറയന്നിലം പറഞ്ഞു.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here