പട്ടികജാതി സംവരണത്തിനായി കഴിഞ്ഞ 69 വര്‍ഷം സമരം നടത്തുന്ന ദളിത് ക്രൈസ്തവര്‍ക്കു നീതി നല്‍കാത്ത അധികാരികള്‍ ഒരു സമരവും കൂടാതെ 60 മണിക്കൂര്‍ കൊണ്ട് മുന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്കു സംവരണം നല്‍കിയത് അന്പരപ്പിക്കുന്നതാണെന്നു ദളിത് കത്തോലിക്ക മഹാജനസഭ. കേന്ദ്രം ദളിത് ക്രൈസ്തവരെ അവഗണിച്ചതില്‍ കൗണ്സി‍ല്‍ പ്രതിഷേധം രേഖപ്പെടുത്തി.

കേന്ദ്ര തീരുമാനം സ്വാഗതം ചെയ്ത സംസ്ഥാന സര്‍ക്കാരും ദലിത് ക്രൈസ്തവരെ വിസ്മരിച്ചെന്നു യോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ.ഡി. ഷാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.സി. കുഞ്ഞുകൊച്ച്, എന്‍ ദേവദാസ്, ജോര്ജ്ഉ എസ്. പള്ളിത്തറ, തോമസ് രാജന്‍, ഷാജി ചാഞ്ചിക്കല്‍, കെ.ജി.വില്സുണ്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Source: www.pravachakasabdam.com